സോജപ്പനും കൊച്ചുറാണിയും    രഞ്ജിനി ജോസ് പാടി അഭിനയിക്കുന്നു    അച്ഛനും മകനും    ആഗോളീകരണത്തിനും പ്രാദേശികതയ്ക്കുമിടയില്‍    സംക്രമണകാലത്തിന്റെ സന്ദേഹങ്ങള്‍    സംവിധായകരുടെ കാലം    ലോകസിനിമയ്ക്ക് സമകാലികമാകുമ്പോള്‍    സാഹിത്യവും സിനിമയും ഒരുമിക്കുമ്പോള്‍    'മലയാളീകരണ'ത്തിന്റെ ദശകം    നിശ്ശബ്ദതയില്‍നിന്ന് ശബ്ദങ്ങളിലേക്ക്  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
സിനിഡയറി - പുതിയസിനിമ
 
ചലച്ചിത്ര വാര്‍ത്തകള്‍
സംക്രമണകാലത്തിന്റെ സന്ദേഹങ്ങള്‍
ടെലിവിഷന്‍ ചാനലുകളുടെ വ്യാപനം, കമ്പ്യൂട്ടറൈസേഷന്റെ പടര്‍ച്ച, ഉത്തരാധുനികമായ കാഴ്ചകളും സംവാദങ്ങളും, എഴുപതുകളിലെയും എണ്‍പതുകളിലെയും ക്ഷോഭിക്കുന്ന യുവത്വം വാര്‍ധക്യത്തിലേക്ക് കടന്നതോടെ ഉയര്‍ന്നുവന്നപുതിയ പ്രേക്ഷകവൃന്ദം, നവോത്ഥാന മൂല്യങ്ങളുടെ കുഴമറിച്ചില്‍, ഭൂതകാലത്തെക്കുറിച്ചുള്ള മിഥ്യാഭിമാനത്തിന്റെ തകര്‍ച്ച, ആഗോളീകരണത്തിന്റെ ആദ്യചുവടുകള്‍- ഇങ്ങനെ സംക്രമണകാലത്തിന്റെ പ്രവണതകള്‍ സൃഷ്ടിച്ച സന്ദേഹങ്ങള്‍ നിറഞ്ഞ കേരള സമൂഹത്തെയാണ് തൊണ്ണൂറുകളില്‍ മലയാള സിനിമയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നത്. എഴുപതുകളിലാരംഭിച്ച നവസിനിമയുടെ സമവാക്യങ്ങള്‍ക്ക് സാധ്യതകളില്ലാതായി. സിനിമയില്‍ ഉപയോഗിക്കുന്ന മതാത്മകമോ സാമൂഹികമോ ആയ ബിംബങ്ങളും സംഭാഷണങ്ങളും ചലച്ചിത്രശില്‍പത്തെ നിര്‍ണയിക്കാനുള്ള കേവല ഉപാധി എന്നതിനപ്പുറം സമൂഹത്തില്‍ അവയുണ്ടാക്കുന്ന പൊതുബോധം ചര്‍ച്ചചെയ്യപ്പെടാന്‍ തുടങ്ങി. ദൃശ്യാനുഭവം മാത്രമാണ് സിനിമയെന്ന സങ്കല്‍പം കാലഹരണപ്പെട്ടു. സിനിമയും ചരിത്രവും സമകാലികതയും തമ്മിലുള്ള സംവാദം പ്രധാനമായി.

ഈയൊരു പ്രശ്നപരിസരത്തിലേക്കാണ് 'പിറവി'ക്കുശേഷം ഷാജി എന്‍ കരുണ്‍ സംവിധാനംചെയ്ത രണ്ട് ചിത്രങ്ങള്‍ പുറത്തുവന്നത്. 1994ല്‍ 'സ്വ'മ്മും 1999ല്‍ 'വാനപ്രസ്ഥ'വും. ഈ രണ്ടു ചിത്രങ്ങളിലൂടെയും സംവിധായകനെന്ന നിലയില്‍ ഷാജി വ്യക്തിയുടെ ഏകാന്തവിഷാദങ്ങളെ പ്രകൃതിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് വ്യാഖ്യാനിക്കാനാണ് ശ്രമിക്കുന്നത്. സംഗീതം ഈ ചിത്രങ്ങളിലെ സവിശേഷ അന്തരീക്ഷത്തെ കൂടുതല്‍ സൂക്ഷ്മമാക്കി. വാനപ്രസ്ഥത്തില്‍ ഒരു കഥകളി നടന്‍, കലാകാരന്‍, വ്യക്തി എന്നീ ദ്വന്ദ്വങ്ങളിലൂടെയുള്ള ജീവിതാനുഭവത്തിന്റെ പിടച്ചിലുകളാണ് പ്രതിപാദിക്കുന്നത്. തൊണ്ണൂറുകളുടെ സാമൂഹിക-കലാപരിസരത്തില്‍നിന്ന് അകന്നുനില്‍ക്കുന്ന ട്രീറ്റ്മെന്റും പ്രമേയവുമാണ് ഇവയ്ക്കുള്ളത്. ബാബ്റി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം, ഹൈന്ദവതയെ രാഷ്ട്രീയമായി പുനര്‍വായിച്ചുതുടങ്ങിയ സന്ദര്‍ഭത്തില്‍ ഷാജിയുടെ സിനിമകളിലെ ഹൈന്ദവബിംബങ്ങള്‍ നിഷ്കളങ്കമായി വായിച്ചെടുക്കാന്‍ ഗൌരവബുദ്ധിയായ ഒരു ചലച്ചിത്ര നിരൂപകന് കഴിഞ്ഞെന്നുവരില്ല. എങ്കിലും ചലച്ചിത്രശില്‍പങ്ങള്‍ എന്ന നിലയില്‍ സൌന്ദര്യാത്മകമായ തലങ്ങളില്‍ ഈ ചിത്രങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നില്ല.

സാമൂഹികമായി പ്രതിബദ്ധതയുള്ള ചലച്ചിത്രകാരനാണെന്ന് ആദ്യ തമിഴ്-മലയാള ചിത്രങ്ങളായ 'ഹേമാവിന്‍ കാതലര്‍കള്‍', ആലീസിന്റെ അന്വേഷണം എന്നിവയിലൂടെ തെളിയിച്ച ടി വി ചന്ദ്രന്‍നിരന്തരം ചിത്രങ്ങള്‍ നിര്‍മിച്ച കാലഘട്ടമാണിത്. പൊന്തന്‍മാട (1993), മങ്കമ്മ (1997), ഓര്‍മകളുണ്ടായിരിക്കണം (1995), തുടങ്ങി ചിത്രങ്ങള്‍ സംവിധായകനെന്ന നിലയില്‍ ചന്ദ്രന്റെ സാമൂഹ്യാഭിമുഖ്യത്തിന് തെളിവുകളാണ്. വിമോചനസമരത്തിന്റെ ആഘാതങ്ങള്‍ ചിത്രീകരിച്ച സിനിമയാണ് 'ഓര്‍മകളുണ്ടായിരിക്കണം'. 'മങ്കമ്മ'യിലാകട്ടെ സ്ത്രീപക്ഷത്തുനിന്നുകൊണ്ട് ചിന്തിക്കുന്ന സംവിധായകനെയാണ് കാണാന്‍ കഴിയുക. സാധാരണക്കാരില്‍ സാധാരണക്കാരായ കഥാപാത്രങ്ങള്‍, ആട്ടും തുപ്പും പരിഹാസങ്ങളുമേറ്റു ജീവിക്കുന്നവര്‍ ചിത്രത്തിലെ ഫ്രെയിമുകളില്‍ നിറയുന്നു. സമൂഹത്തില്‍ ഇടം ലഭിക്കാത്ത മജകമ്മയെന്ന സ്ത്രീയുടെ ധീരമായ ജീവിതവും താന്‍ ചവിട്ടിനില്‍ക്കുന്ന മണ്ണിനുവേണ്ടിയുള്ള സമരവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പശ്ചാത്തലത്തില്‍ കമ്യൂണിസ്റ് മന്ത്രിസഭയുടെ പിരിച്ചുവിടലും അടിയന്തരാവസ്ഥയുമൊക്കെ കെട്ടുപിണയുന്നു. അധഃസ്ഥിതവര്‍ഗത്തിന്റെ കഷ്ടതകള്‍ ചിത്രീകരിച്ച 'പൊന്തന്‍മാട'യില്‍ ചന്ദ്രന്റെ ചലച്ചിത്രഭാഷ പക്വമായ പ്രകാശനം നിര്‍വഹിക്കുന്നു. പ്രമേയമെന്തായിരുന്നാലും കാലികമായ പ്രതികരണങ്ങളിലേക്ക് സിനിമയെ കൊണ്ടുവരാനുള്ള ബോധപൂര്‍വമായ ശ്രമം ടി വി ചന്ദ്രന്റെ ചിത്രങ്ങളില്‍ ചിലപ്പോള്‍ കല്ലുകടിയാകുന്നു. പൊള്ളുന്ന സാമൂഹിക പ്രശ്നങ്ങളെ, മനുഷ്യാവസ്ഥകളെ വിഷയമായി സ്വീകരിക്കുന്നതില്‍ ഏറെ മുന്നോട്ടുപോകാന്‍ ചന്ദ്രന് കഴിയുന്നുണ്ടെങ്കിലും എഴുപതെണ്‍പതുകളില്‍ നവസിനിമ മുന്നോട്ടുവച്ച ചലച്ചിത്രഭാഷയുടെ കെട്ടുപാടുകളില്‍നിന്ന് പൂര്‍ണമായി മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. എന്നാല്‍, സമൂഹംമുഴുവന്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുമ്പോള്‍ അരികുചേര്‍ക്കപ്പെടുന്ന സ്ത്രീകളുടെയും തിരസ്കരിക്കപ്പെടുന്ന മനുഷ്യരുടെയും പ്രശ്നങ്ങളെ ഏറ്റെടുക്കാന്‍ ഈ സംവിധായകന്‍ കാണിക്കുന്ന താല്‍പര്യം നിസാരമായിക്കാണാവുന്ന ഒന്നല്ല.

 
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
   
1024 x 768
 
 
ആസ്വാദനം
ഭഗവാന്‍
മലയാള സിനിമ വീണ്ടും ലോകശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ പ്രശാന്ത് മാന്പുള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഭഗവാന്‍ എന്ന രണ്ടു മണിക്കൂര്‍ കൊമേഴ്സ്യല്‍ സിനിമ വെറും പതിനേഴ് മണിക്കൂര്‍കൊണ്ട് ചിത്രീകരിച്ച് പൂര്‍ത്തിയാക്കി.
തുടര്‍ന്ന് വായിക്കുക
ഐ.ജി
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണിക്കൃഷ്ണന്‍ ബി. രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഐജി എന്ന ചിത്രത്തിന്‍റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.
തുടര്‍ന്ന് വായിക്കുക
 
 
ഇന്നത്തെ ചിന്താവിഷയം
"സത്യം" തകര്‍ച്ച ഇന്ത്യന്‍ ഐ.ടി. രംഗത്തിന് തിരിച്ചടിയാകുമോ?
ഇല്ല
അറിയില്ല
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India