സോജപ്പനും കൊച്ചുറാണിയും    രഞ്ജിനി ജോസ് പാടി അഭിനയിക്കുന്നു    അച്ഛനും മകനും    ആഗോളീകരണത്തിനും പ്രാദേശികതയ്ക്കുമിടയില്‍    സംക്രമണകാലത്തിന്റെ സന്ദേഹങ്ങള്‍    സംവിധായകരുടെ കാലം    ലോകസിനിമയ്ക്ക് സമകാലികമാകുമ്പോള്‍    സാഹിത്യവും സിനിമയും ഒരുമിക്കുമ്പോള്‍    'മലയാളീകരണ'ത്തിന്റെ ദശകം    നിശ്ശബ്ദതയില്‍നിന്ന് ശബ്ദങ്ങളിലേക്ക്  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
സിനിഡയറി - പുതിയസിനിമ
 
ചലച്ചിത്ര വാര്‍ത്തകള്‍
നിശ്ശബ്ദതയില്‍നിന്ന് ശബ്ദങ്ങളിലേക്ക്
1985ല്‍ ലൂമിയര്‍ സഹോദരന്മാര്‍ ആദ്യ സിനിമാപ്രദര്‍ശനം പാരീസില്‍ നടത്തി അധികം കഴിയുംമുമ്പ് മുംബൈയില്‍ 1897ല്‍ ആ സിനിമകളില്‍ ചിലത് പ്രദര്‍ശിപ്പിച്ചു. 1900ത്തോടെ ഫ്രഞ്ച്, ഇറ്റാലിയന്‍, ബ്രിട്ടീഷ്, ഡാനിഷ് സിനിമകള്‍ ഇന്ത്യയില്‍ നിരന്തരം റിലീസ് ചെയ്തു. അതേ കാലത്തുതന്നെ തീയറ്ററുകള്‍ ഇന്ത്യന്‍ നഗരങ്ങളുടെ മുഖമുദ്രകളായി. 1913ല്‍ ഇന്ത്യയിലെ ആദ്യത്തെ ഫീച്ചര്‍ ഫിലിം, ദാദാ സാഹിബ് ഫാല്‍ക്കേയുടെ 'രാജാ ഹരിചന്ദ്ര' പുറത്തുവന്നു. 1928ല്‍ മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രമായ 'വിഗതകുമാരന്‍' പുറത്തുവരുമ്പോഴേക്കും ലോകത്തിലെ ആദ്യ ശബ്ദ ചിത്രം ജാസ്സിംഗര്‍ (1927) അമേരിക്കയില്‍ റിലീസ് ചെയ്തിരുന്നു. ഇന്ത്യന്‍ സിനിമ 'ആലം ആര' (1931) യിലൂടെ ശബ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ മലയാളം രണ്ടാമത്തെ നിശബ്ദ ചിത്രമായ 'മാര്‍ത്താണ്ഡവര്‍മ്മ'യില്‍ എത്തിച്ചേര്‍ന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. തമിഴും തെലുങ്കും മലയാളത്തിനു മുമ്പു തന്നെ ശബ്ദിക്കാന്‍ തുടങ്ങി.

ജെ സി ഡാനിയല്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും നായകനായി അഭിനയിക്കുകയും ചെയ്ത വിഗതകുമാരന്‍ പ്രദര്‍ശന വിജയം നേടിയെങ്കിലും സാമ്പത്തികത്തകര്‍ച്ചയില്‍പെട്ട ഡാനിയലിന് കടങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ സാങ്കേതികോപകരണങ്ങള്‍ വില്‍ക്കേണ്ടിവന്നു. പിന്നീട് ചിത്രം നിര്‍മ്മിക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് പലരും നിര്‍മ്മാണരംഗത്തു വരാന്‍ മടിച്ചുനിന്നു. അഞ്ചുവര്‍ഷം കഴിഞ്ഞാണ് രണ്ടാമത്തെ ചിത്രം, നാഗര്‍കോവില്‍ സ്വദേശി ആര്‍ സുന്ദര്‍രാജ് നിര്‍മ്മിച്ച് വൈ വി റാവു സംവിധാനം ചെയ്ത മാര്‍ത്താണ്ഡവര്‍മ്മ പൂര്‍ത്തിയായത്. സി വി രാമന്‍പിള്ളയുടെ വിഖ്യാത നോവലിനെ അവലംബിച്ച് നിര്‍മ്മിച്ച ചിത്രത്തിന് നോവലിന്റെ മികവു പുലര്‍ത്താന്‍ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ 'കാപ്പിറ്റോള്‍' തീയറ്ററിലായിരുന്നു ആദ്യ പ്രദര്‍ശനം. എന്നാല്‍ സുന്ദര്‍രാജും നോവല്‍ പ്രസാധകരായ കമല ബുക്ക് ഡിപ്പോക്കാരും തമ്മിലുണ്ടായ അവകാശതര്‍ക്കവുമായി ബന്ധപ്പെട്ട കോടതിവിധിയെത്തുടര്‍ന്ന് ഒറ്റ പ്രദര്‍ശനത്തോടെ ചിത്രം നിരോധിച്ചു. പിന്നീട് നീണ്ട അമ്പതുകൊല്ലം മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് തകരപ്പെട്ടിയില്‍ വിശ്രമിക്കേണ്ടിവന്നു. നാടകത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ചിത്രീകരണം സാധിച്ചത്. സ്ത്രീ വേഷങ്ങള്‍ പുരുഷന്മാര്‍ അവതരിപ്പിക്കുകയും ചെയ്തു. ഈ ചിത്രത്തിന്റെ പ്രിന്റ് പൂണെയിലെ 'നാഷണല്‍ ഫിലിം ആര്‍ക്കൈവ്സില്‍' സൂക്ഷിച്ചിട്ടുണ്ട്.

 
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
1024 x 768
   
1024 x 768
 
 
ആസ്വാദനം
ഭഗവാന്‍
മലയാള സിനിമ വീണ്ടും ലോകശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ പ്രശാന്ത് മാന്പുള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഭഗവാന്‍ എന്ന രണ്ടു മണിക്കൂര്‍ കൊമേഴ്സ്യല്‍ സിനിമ വെറും പതിനേഴ് മണിക്കൂര്‍കൊണ്ട് ചിത്രീകരിച്ച് പൂര്‍ത്തിയാക്കി.
തുടര്‍ന്ന് വായിക്കുക
ഐ.ജി
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണിക്കൃഷ്ണന്‍ ബി. രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഐജി എന്ന ചിത്രത്തിന്‍റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.
തുടര്‍ന്ന് വായിക്കുക
 
 
ഇന്നത്തെ ചിന്താവിഷയം
"സത്യം" തകര്‍ച്ച ഇന്ത്യന്‍ ഐ.ടി. രംഗത്തിന് തിരിച്ചടിയാകുമോ?
ഇല്ല
അറിയില്ല
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India